ഇന്ത്യൻ ദേശീയതയിൽ തകരുന്ന ഡീപ്സ്‌റ്റേറ്റ് :
ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് അട്ടിമറിച്ച് രാഹുൽ ഗാന്ധിയെ അധികാരത്തിൽ എത്തിക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുവെന്നത് നമ്മുടെ ഇന്റലിജിൻസ് എജെൻസികൾ മനസ്സിലാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചില സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിനിടെയും ഒരു ചാനൽ അഭിമുഖത്തിലും മോദി ഈ അട്ടിമറിശ്രമത്തെ പറ്റി പ്രസ്താവിച്ചത്.
ദേശീയവാദികളല്ലാത്ത ബംഗ്ലാദേശിൽ മതഭ്രാന്തൻമാരെയുപയോഗിച്ച് അധികാരം അട്ടിമറിക്കാൻ അവർക്ക് കഴിഞ്ഞു. പക്ഷെ ഇന്ത്യൻ ദേശീയത ക്കു മുന്നിൽ അവരുടെ പണത്തിന് ചെയ്യാൻ കഴിഞ്ഞതു ഏതാനും സീറ്റുകൾ മോദിക്കു കുറക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ്.ഇതിന്റെ മാസ്റ്റർ പ്ലാൻ ഏറെ മുമ്പേ തന്നെ തയാറാക്കപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിക്ക് ഓക്സ്ഫോർഡിൽ ഒരു പ്രോഗ്രാം അറേഞ്ച് ചെയ്യപ്പെട്ടതും അവിടെ വെച്ച് ഇന്ത്യാ വിരുദ്ധരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതും ഇതിന്റെ ഭാഗമാണ്. ഓക്സ്ഫോർഡിൽ വെച്ച് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് ഇന്ത്യയിലെ ഭരണമാറ്റത്തിന് വിദേശ ശക്തികൾ ഇടപെടണമെന്നാണ്. തികച്ചും രാജ്യവിരുദ്ധമായ പ്രസ്താവനകളാണ് അന്ന് രാഹുൽ ഗാന്ധി നടത്തിയത്..ഇണ്ടി മുന്നണി എന്ന വിരുദ്ധ ചേരി രാഷ്ട്രീയക്കാരുടെ കൂട്ടായ്മ തന്നെയും ഈ വിദേശ ശക്തികളുടെ ആശീർവാദത്തോടെ മോദിയെ തോൽപിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ്.
ജാതി സെൻസസ് നടത്തി ജാതികൾ തമ്മിൽ വൈരം വളർത്തി കലാപമുണ്ടാക്കുക , അവരുടെ ഒരു ലക്ഷ്യമായിരുന്നു.
യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് അഗ്നിവീറിനെതിരെ കലാപമുണ്ടാക്കിയതും രാഹുൽ ഗാന്ധി – ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയാണ്. ഭാരത് ജോഡോ യാത്രയുടെ പിന്നിലെ ബുദ്ധിയും അതിന് വേണ്ടി ചെലവഴിച്ച പണവും ഡീപ് സ്റ്റേറ്റിൻ്റെതാണ്.
2024 ലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് മാനിഫെസ്റ്റോ ഉണ്ടാക്കിയതും ഡീപ് സ്റ്റേറ്റിൻ്റെ അജണ്ടക്കനുസരിച്ചാണ്. സ്ത്രീകൾക്ക് 8000 രൂപ ഘടാഘട്ട് പദ്ധതി അട്ടിമറിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടതാണ്. അതിനായി രാഹുലും പ്രിയങ്കയും എന്തുമാത്രം ആടിക്കളിച്ചതാണ് .രാഹുൽ നടത്തിയ മീറ്റിങ്ങുകളിലൊക്കെ മോദി ജയിക്കില്ല,പ്രധാനമന്ത്രി ആകില്ല എന്നുള്ളത് വേണമെങ്കിൽ എഴുതി വെച്ച് കൊള്ളാൻ Deep State ബാബാ അന്ന് പറഞ്ഞിരുന്നത് പൊതുജനം ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.
ഡീപ് സ്റ്റേറ്റ് സ്പോൺസേർഡ് സമരം മാത്രമേ ഇന്ത്യയിൽ കുറച്ച് വർഷമായി നടന്നിട്ടുള്ളൂ. കർഷക സമരം, അഗ്നിവീർ കലാപം, CAA വിരുദ്ധ കലാപം, ചെറുതും വലുതുമായ നിരവധി സംഭങ്ങൾ ഒക്കെ ഡീപ് സ്റ്റേറ്റ് സ്പോൺസേർഡ് ആയിരുന്നു. ഇലക്ട്രോറൽ ബോണ്ടിനെതിരെ സുപ്രീം കോടതിയിൽ പോയ NGO അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഒരു സോറോസ് ഫണ്ടഡ് NGO ആണ്. ഇതിൻ്റെ മേധാവി ത്രിലോചൻ ശാസ്ത്രി സി പി എമ്മുമായി ബന്ധമുള്ള വ്യക്തിയാണ്.ഈ കേസിൽ സിപിഎം ഒരു കക്ഷിയായത് യാദൃശ്ചികമല്ല. ഇലക്ടോറൽബോണ്ടിനെതിരെ ഇവരൊക്കെ കോടതിയിൽ പോയത് വിദേശ ഫണ്ടുകൾ പാർട്ടിക്ക് ലഭിക്കുന്നത് പുറത്തുവരാതിരിക്കാനാണ്. ഇപ്പോൾ വാങ്ങുന്ന പണത്തിന് യാതൊരു രേഖയുമില്ല. ഇന്ത്യയിൽ ഭരണമാറ്റത്തിന് പണം എത്തിച്ചിരുന്ന NGO കളിൽ രാജീവ് ഗാന്ധി ഫൌണ്ടേഷനുമുണ്ട്. സോറോസിൻ്റെ പണം കോൺഗ്രസ് പാർട്ടിയിലേക്ക് ഒഴുകിയത് രാജീവ് ഗാന്ധി ഫൌണ്ടേഷൻ വഴിയാണ്. സോണിയാ ഗാന്ധി ശതകോടീശ്വരിയായത് വെറുതെയല്ല.
അദാനിയെ തകർക്കുക എന്നത് സോറോസിൻ്റെ ലക്ഷ്യമായിരുന്നു. ഹിൻഡൻബർഗിനെ ഇറക്കിയതും ഡീപ് സ്റ്റേറ്റായിരുന്നു. ഇന്ത്യൻ കോർപറേറ്റുകളെ തകർത്ത് സ്റ്റോക്ക്മാർക്കറ്റിൽ ആശങ്കകൾ സൃഷ്ടിച്ച് സാമ്പത്തിക അരാജകത്വം ഉണ്ടാക്കി അത് മോദിക്കെതിരെ തിരിക്കുകയായിരുന്നു ലക്ഷ്യം.
ബംഗ്ലാദേശിലെ യൂനുസിനെപ്പോലെ രാഹുൽ ഗാന്ധിയും അമേരിക്കൻ ഡീപ് സ്റ്റേറ്റിൻ്റെ ഏജൻ്റാണ്. വിദേശയാത്രയിൽ രാഹുൽ ഗാന്ധിയെ ഈ ഡീപ് സ്റ്റേറ്റുമായി ബന്ധിപ്പിക്കുന്ന പ്രോഗ്രാമുകളും കൂടിക്കാഴ്ചകളും തയ്യാറാക്കുന്നത് സാം പി ട്രോഡയുടെ നേതൃത്വത്തിലുളള ഓവർസീസ് കോൺഗ്രസ് എന്ന ഡീപ് സ്റ്റേറ്റ് ഫണ്ടഡ് സംഘടനയാണ്. അമേരിക്കയിൽ വെച്ച് ഇന്ത്യാ വിരുദ്ധരായ ആളുകളുമായി ചർച്ച സംഘടിപ്പിച്ചതും ഇതേ ഓവർസീസ് കോൺഗ്രസാണ്.അതുകൊണ്ടു തന്നെ ഓവർസീസ് കോൺഗ്രസിൻ്റെ സാമ്പത്തിക ഇടപാടുകളും , സാം പിട്രോഡയുടെ ഇന്ത്യയിലെ ഇടപാടുകളും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്..
തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ മാത്രമായി 200 കോടിയോളം ഡീപ് സ്റ്റേറ്റ് ഇന്ത്യയിൽ ചെലവഴിച്ചതായാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന. അതിനു മുമ്പും നിരവധി ശതകോടികൾ അവർ ഇന്ത്യയിൽ അരാജകത്വം സൃഷ്ട്ടിക്കാൻ വേണ്ടിചെലവഴിച്ചിട്ടുണ്ട്. വോക്കിസ്റ്റ് മാധ്യമങ്ങളായ വയർ,കാരവാൻ, ന്യൂസ് ലോൺഡ്രി, ന്യൂസ് മിനുട്ട് ,മലയാളമനോരമ, ആൾട്ട് ന്യൂസ്, ഫാക്ട് ശാല തുടങ്ങിയവർക്ക് നിരവധി കോടികൾ കിട്ടിയിട്ടുണ്ട്.ആർട്ടിക്ക്ൾ 370 റദ്ദാക്കിയതിനെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ ഡീപ് സ്റ്റേറ്റ് ചില വോക്കിസ്റ്റ് മാപ്രകൾക്ക് പണം നൽകിയിട്ടുണ്ട്. ബിബിസി മോദിക്കെതിരെ ഡോക്യുമെൻ്ററിയുമായി വന്നതിനു പിന്നിലും ഡീപ് സ്റ്റേറ്റ് ആണ്.
ചുരുക്കത്തിൽ ഇന്ത്യൻ ദേശീയതയുടെ ശക്തിക്കുമുമ്പിൽ ഡീപ് സ്റ്റേറ്റ് അമ്പേ തോറ്റുപോകുകയാണുണ്ടായത്. എപ്പോൾ അവർ പുതിയ Narrative
മായി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. അതിലൊന്നാണ് വോട്ടു ചോരി യാത്ര. ഇപ്പോൾ അമേരിക്ക തന്നെ നേരിട്ട് ഇന്ത്യയിൽ ജാതീയമായ കുത്തിത്തിരിപ്പുണ്ടാകാനുള്ള ആദ്യ ശ്രമം തുങ്ങി ക്കഴിഞ്ഞു. അതിനു പച്ച കോടി വീശി കോൺഗ്രസ്സിലെ ഒരു നേതാവും രംഗത്ത് വന്നിട്ടുണ്ട്. എവിടെ ജനങ്ങളുടെ ജാഗ്രതയാണാവശ്യം.www.kaladwaninews.com…8921945001.Subhash Kurup ,Chief editor.