മോദിയെക്കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ മാത്രം; നിലപാടിലുറച്ച് അബ്ദുള്ളക്കുട്ടി:

മോദിയെക്കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ മാത്രം; നിലപാടിലുറച്ച് അബ്ദുള്ളക്കുട്ടി:

കാസർകോട്: മോദിയെക്കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ മാത്രമെന്ന് എ പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.വികസന പദ്ധതികൾ തന്നെയാണ് മോദിക്ക് വിജയം സമ്മനിച്ചതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പാവപ്പെട്ടവർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകിയതും ശൗചാലയം നിർമ്മിച്ച് നൽകിയതും വോട്ടായി മാറിയിട്ടുണ്ട്. അതിനെ പരിഹസിച്ചിട്ട് കാര്യമില്ല. അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദിയുടെ വിജയത്തെക്കുറിച്ച് വ്യാപകമായി ചർച്ചകൾ നടക്കുകയാണ്. ഈ വിജയത്തെ നിഷ്പക്ഷമായും ശാന്തമായും വിശകലനം ചെയ്യുകയാണ് വേണ്ടത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. അദ്ദേഹം പറഞഞു.
ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരനായ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്. മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക. മോദി അത് കൃത്യമായി നിർവ്വഹിച്ചു.
കേരളം വിട്ടാൽ നാമെല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക് മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്. ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാർട്ട് സിറ്റികളും ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്.
വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്. നരേന്ദ്രമോദിയെ വിമർശിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്.പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ – പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായെന്നും അബ്ദുള്ളകുട്ടി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു.