വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകൾക്ക് നിയമപരമായി ജീവനാംശത്തിന് അവകാശം; സുപ്രീം കോടതിയുടെ സുപ്രധാന വിധി:

വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകൾക്ക് നിയമപരമായി ജീവനാംശത്തിന് അവകാശം;  സുപ്രീം കോടതിയുടെ സുപ്രധാന വിധി:

വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകൾക്ക് നിയമപരമായി ജീവനാംശത്തിന് അവകാശം;സുപ്രീം കോടതിയുടെ  സുപ്രധാന വിധി:

മതപരമായ വേർതിരിവുകൾക്കപ്പുറത്തേക്ക് ഇന്ത്യയിലെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ഒരു പോലെ ബാധകമെന്നും സുപ്രീം കോടതി..

വിവാഹ ബന്ധം വേർപെടുത്തിയ മുസ്ലിം സ്ത്രീകൾക്ക് നിയമപരമായി ജീവനാംശം ആവശ്യപ്പെടാമെന്ന സുപ്രധാന വിധിയാണിത് .ജീവനാംശം നൽകുന്നതിനെതിരെ നേരത്തെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സിആർപിസി സെക്ഷൻ 125 പ്രകാരം ഏതൊരു മുസ്ലിം സ്ത്രീക്കും വിവാഹബന്ധം വേർപ്പെടുത്തിയ ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെടാം. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ നിയമം മതേതര നിയമത്തെ മറികടക്കില്ലെന്നും കോടതി വ്യക്തമാക്കി.

https://youtu.be/Q_qB7WAk7CQ?si=NEt_JGILcjnjRPUt

വിവാഹബന്ധം വേർപെടുത്തിയ ഭാര്യക്ക് 10,000 രൂപ ജീവനാംശം നൽകണമെന്ന തെലങ്കാന ഹൈ കോടതിയുടെ വിധിക്കെതിരെ സിആർപിസി സെക്ഷൻ 125നെ ചോദ്യം ചെയ്ത് കൊണ്ട് നേരത്തെ ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നു. എന്നാൽ സെക്ഷൻ 125 മതപരമായ വേർതിരിവുകൾക്കപ്പുറത്തേക്ക് ഇന്ത്യയിലെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ഒരു പോലെ ബാധകമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജീവനാംശം എന്നത് ഔദാര്യമല്ലെന്നും അത് അടിസ്ഥാനപരമായ അവകാശമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി . എല്ലാ സ്ത്രീകൾക്കും ലിംഗസമത്വവും സാമ്പത്തിക സുരക്ഷിതത്വവും എന്ന തത്വം ഊട്ടിയുറപ്പിക്കുന്ന ഈ അവകാശം മതപരമായ അതിർവരമ്പുകൾക്ക് അതീതമാണെന്നും കോടതി പറഞ്ഞു. ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്.8921945001