ചായക്കടക്കാരൻ പാക് ചാരനായി.. രാജ്യത്തെ ഞെട്ടിച്ച അറസ്റ്റ്!
നമ്മുടെ ജവാന്മാരുടെ ജീവൻ അപകടത്തിലാക്കാൻ നോക്കിയ ഒരു ചതിയൻ കൂടി ഒടുവിൽ പിടിയിലായി! രാജസ്ഥാൻ ജയ്‌സാൽമീറിൽ ഇന്ത്യ-പാക് അതിർത്തിക്ക് തൊട്ടടുത്ത് ചായക്കട നടത്തിയിരുന്ന മുഷ്താഖ് അലി (26) എന്നയാളെയാണ് രാജസ്ഥാൻ പോലീസ് പൊക്കിയത്.
ചായക്കടയുടെ മറവിൽ ചാരപ്പണി: അതിർത്തിയിലൂടെ പോകുന്ന ഇന്ത്യൻ സൈന്യത്തിന്റെയും ബി.എസ്.എഫിന്റെയും വാഹനങ്ങൾ ഇയാൾ എന്നും നിരീക്ഷിച്ചു. ചായ കുടിക്കാൻ വരുന്നവരുടെ കണ്ണുവെട്ടിച്ച് ഒളിഞ്ഞിരുന്നായിരുന്നു കളി!

രഹസ്യങ്ങൾ ചോർത്തി: അതിർത്തിയിലെ സൈനിക നീക്കങ്ങൾ, പുതിയ റോഡുകൾ, ക്യാമ്പുകൾ എന്നിവയുടെ ഫോട്ടോയും വീഡിയോയും മൊബൈലിൽ പകർത്തി.
പാകിസ്ഥാന് കൈമാറി: ഈ രഹസ്യ വിവരങ്ങളെല്ലാം വാട്സാപ്പ് വഴിയും മറ്റ് ചില രഹസ്യ ആപ്പുകൾ വഴിയും പാക് ചാര സംഘടനയായ ISI യുടെ ഏജന്റുമാർക്ക് അയച്ചു കൊടുത്തു!
കിട്ടിയത് വൻ തുക: കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഈ രാജ്യദ്രോഹം ചെയ്യുന്നു. ഇതിന് പകരമായി പാകിസ്ഥാനിൽ നിന്നും വൻതോതിൽ പണമാണ് ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയത്!
രഹസ്യവിവരങ്ങൾ ചോരുന്നതായി അറിഞ്ഞ ഇന്ത്യൻ ഇന്റലിജൻസ് വളരെ നാളായി ഇയാളെ നിരീക്ഷിക്കുകയായിരുന്നു. ഒടുവിൽ കൃത്യമായ തെളിവുകളോടെ ചതിയനെ വലയിലാക്കി! ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് ഈ 26-കാരൻ.
നമ്മുടെ കാവൽക്കാരായ സൈനികരുടെ ചോരയ്ക്ക് വിലപറയുന്ന ഇത്തരം രാജ്യദ്രോഹികൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണം .kaladwaninews.com 8921945001.courtesy


