സംസാരിക്കുമ്പോള്‍ സൂക്ഷിച്ച് സംസാരിക്കണം: പ്രധാനമന്ത്രിയ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുപ്രിംകോടതിയുടെ കൃത്യമായ താക്കീത്:

സംസാരിക്കുമ്പോള്‍ സൂക്ഷിച്ച് സംസാരിക്കണം: പ്രധാനമന്ത്രിയ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുപ്രിംകോടതിയുടെ കൃത്യമായ താക്കീത്:

ന്യൂഡല്‍ഹി: റഫാല്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് സുപ്രിംകോടതിയുടെ താക്കീത്. വിധി പൂർണമായി വായിച്ചിട്ടു വേണം രാഷ്ട്രീയ പരാമർശങ്ങൾ നടത്തേണ്ടത്. രാഹുൽ ഗാന്ധി ഇനി ഇങ്ങനെയുള്ള കാര്യങ്ങളിൽ സൂക്ഷിച്ച് സംസാരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം കോടതിയലക്ഷ്യ ഹർജി കോടതി അവസാനിപ്പിച്ചു.
സുപ്രിംകോടതിയുടെ വിധി പരാമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീർത്തി പരാമര്‍ശം നടത്തിയത്.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. റഫാല്‍ കേസില്‍ വിധി പറയുന്ന ദിവസം തന്നെയാണ് ഈ ഹര്‍ജിയും സുപ്രിംകോടതി പരിഗണിച്ചതെന്നതും ശ്രദ്ധേയമാണ്.

അതേ സമയം റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികളും സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്