Tokyo Olympics: ടോക്കിയോയില്‍ ചരിത്രം കുറിച്ച ഇന്ത്യയുടെ ഏഴ് നക്ഷത്രങ്ങള്‍:

Tokyo Olympics:  ടോക്കിയോയില്‍ ചരിത്രം കുറിച്ച ഇന്ത്യയുടെ ഏഴ് നക്ഷത്രങ്ങള്‍:

Tokyo Olympics: ടോക്കിയോയില്‍ ചരിത്രം കുറിച്ച ഇന്ത്യയുടെ ഏഴ് നക്ഷത്രങ്ങള്‍:

Tokyo Olympics 2020: നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം ഇന്ത്യയിലെ 130 കോടിയിലധികം വരുന്ന ജനങ്ങളുടെ ഹൃദയം കീഴടക്കിയപ്പോൾ പലരും സന്തോഷം കാരണം കണ്ണീരണിഞ്ഞു. അതോടൊപ്പം ഇന്ത്യയുടെ ദേശീയ ഗാനം കൂടി പ്രധാന വേദിയില്‍ മുഴങ്ങിയപ്പോള്‍ അത് മറ്റൊരു ചരിത്രം കൂടിയായി.

ടോക്കിയോയിലെ ഇന്ത്യയുടെ അവസാന ഐറ്റം ആയിരുന്നു ജാവലിന്‍ ത്രോ. സ്വര്‍ണമണിഞ്ഞാണ് നീരജ് ചോപ്ര ഇന്ത്യയുടെ പോരാട്ടം അവസാനിപ്പിച്ചത്. ഏഴ് മെഡലുകള്‍, ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം. എല്ലാ നേട്ടത്തിനും സ്വര്‍ണത്തിന്റെ അത്രയും തന്നെ തിളക്കവു മുണ്ടായിരുന്നു.

1. മീരാബായി ചാനു ( വെള്ളി, ഭാരോദ്വഹനം)

മീരാബായി ചാനുവാണ് ടോക്കിയോവിൽ ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് ആദ്യ സംഭാവന നടത്തിയത്. 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളിയുമായി. 21 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് മഡല്‍ നേട്ടം. ഒളിംപിക്സ് ചരിത്രത്തില്‍ തന്നെ ആദ്യ ദിനത്തില്‍ ഇന്ത്യ മെഡല്‍ പട്ടികയിലെത്തുകയും ചെയ്തതു മണിപ്പൂരില്‍ നിന്നെത്തിയ ഈ 26 കാരിയുടെ പ്രകടനം കൊണ്ടാണ് .
2. പി.വി സിന്ധു (വെങ്കലം, ബാഡ്മിന്റണ്‍)

ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും മെഡല്‍ നേട്ടവുമായി സിന്ധു തിളങ്ങി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയും, രണ്ടാമത്തെ ഇന്ത്യന്‍ അത്ലീറ്റ് ആകാനും ഹൈദരബാദുകാരിയായ സിന്ധുവിനായി.
3. ലവ്ലിന ബോർഗോഹൈൻ (വെങ്കലം, ബോക്സിങ്)

വിജേന്ദര്‍ സിങ്ങിനും മേരി കോമിനും ശേഷം ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സറാണ് ലവ്ലിന. 23 കാരിയായ ലവ്ലിന അസാം സ്വദേശിയാണ്.

4. രവി കുമാര്‍ ദഹിയ (വെള്ളി, ഗുസ്തി)

ആദ്യ ഒളിംപിക്സില്‍ തന്നെ 57 കിലോ ഗ്രാം വിഭാഗം ഫ്രീസ്റ്റൈലില്‍ മെഡല്‍ നേട്ടം. സോനിപത്തില്‍ ജനിച്ചു വളര്‍ന്ന രവി കുമാര്‍ ഫൈനലില്‍ ലോക ചാമ്പ്യനായ റഷ്യയുടെ സവുര്‍ ഉഗേവിനോടാണ് പരാജയപ്പെട്ടത്.

5. ഹോക്കി (വെങ്കലം, പുരുഷ വിഭാഗം)

41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഹോക്കിയില്‍ ഇന്ത്യയ്ക്ക് മെഡല്‍. വെങ്കല മെഡല്‍ മത്സരത്തില്‍ ജര്‍മനിയോട് 5-4 എന്ന സ്കോറിനാണ് വിജയം. അതിശയകരമായ തിരിച്ചു വരവിലൂടെയായിരുന്നു ഈ ചരിത്രം കുറിച്ചത്. ടോക്കിയോയിലെ ഇന്ത്യയുടെ അഞ്ചാം മെഡലായിരുന്നു ഹോക്കിയിലൂടെ നേടിയത്.

6. ബജ്രംഗ് പൂനിയ (വെങ്കലം, ഗുസ്തി)

ടോക്കിയോയിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു ബജ്രംഗ് പൂനിയ. ഖസാക്കിസ്ഥാന്റെ ഡൗലറ്റ് നിയാസ്ബെക്കോവിനെ 8-0 എന്ന സ്കോറിനാണ് വെങ്കല പോരാട്ടത്തില്‍ താരം കീഴടക്കിയത്.

7. നീരജ് ചോപ്ര (സ്വര്‍ണം, ജാവലിന്‍ ത്രോ)

ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തില്‍ അത്ലറ്റിക്സിലെ ആദ്യ മെഡല്‍, അതും സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഇന്ത്യയ്ക്കായി പുതിയ ചരിത്രം കുറിച്ചത്.

ഇത് ആദ്യമായാണ് ഇന്ത്യ ഒളിംപിക്സില്‍ ഏഴ് മെഡല്‍ നേടുന്നത്. 69 ഇനത്തിലായി 126 അത്ലീറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോയില്‍ മത്സരിച്ചത്.

 

അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ..കലാധ്വനി ന്യൂസ് ആൻഡ് കലാധ്വനി മാസിക.